Thursday, October 23, 2008

നാണം


വെളുത്ത താടിയുഴിഞ്ഞു
ഞാന്‍ വിശന്നിരുന്നു .

എല്ലാം പാകമായപ്പോള്‍
മുന്‍പില്‍ വിരിച്ച വാഴയില കീറില്‍
അവള്‍ വിളംബ്ബി തന്നു
മണല്‍ കൊണ്ടു ചോറ്
ഇല തുണ്ട് കൊണ്ടു തോരന്‍
തെച്ചി പൂവിതള്‍ കൊണ്ടു അച്ചാര്‍

കഴിച്ചു തീര്ന്നു
സ്നേഹത്തോടെ കണ്ണ് ഉഴിഞ്ഞപ്പോള്‍
ഞൊടിയിട പോലും തരാതെ
എന്റെ കവിളില്‍ അവള്‍ പകര്‍ത്തിയെഴുതി
ചുണ്ടുകളെ..

അന്നേരം വീശിയ കാറ്റില്‍
എന്റെ വെളുത്ത താടിയില്‍ നിന്നും
കളി വീടിന്റെ
വാതില്‍ വിടവിലൂടെ
വിട പറഞ്ഞു
മുകളിലേക്ക് പൊങ്ങി പറന്നു പോയി
തുപ്പല്‍ കൊണ്ടു ഒട്ടിച്ചു വെച്ച
അന്ജാര്
അപ്പൂപ്പന്‍ താടികള്‍ ...

( സമയം മാസിക )

Monday, October 20, 2008

കാക്ക പ്പുള്ളി



ഇപ്പോള്‍
തോടുവാനാകും
കവിതയാല്‍ നിന്നെ
ചുണ്ടിലേക്ക്‌ നീട്ടിയെറിഞ്ഞ
വരികള്‍ കൊണ്ടു.

ഓരോ അക്ഷരവും ഓരോ
കാക്ക പ്പുള്ളികളാണ്
നിന്റെ അഴകാര്‍ന്ന ഇടങ്ങളില്‍ നിന്നു ഞാന്‍
വേട്ടയാടി പിടിച്ചത്


ഈ കാലമത്രയും
സൂക്ക്ഷിച്ചു വച്ചിരിക്കയയിരുന്നു.
വരികളില്‍ ഒതുക്കി
മറ്റൊരാളിലേക്ക്
തുളുമ്പി പോകാതെ

നെഞ്ചോടു ചേര്ത്തു പിടിക്ക്
ഈ കവിതയെ

സ്നേഹ മുദ്രകളായി
അടര്‍ത്തി എടുക്കാന്‍ ആകാത്ത വിധം
നിന്റെ
ഉടലഴകില്‍
പതിപ്പിച്ചു തരികയാണ്
ഓരോ അക്ഷരത്തെയും
കറുകറുത്ത പുള്ളികളായി

കണ്ടോ?
നീ ഇപ്പോള്‍
കാക്കപുള്ളികളാല്‍ എഴുതപ്പെട്ട
ഒരു മനോഹര കവിത

ഇതു
കവിതയോഴിഞ്ഞു
ശൂന്യമായ
വെറും
കടലാസ്...


മുടിയിഴ

ഒതുക്കി
വെച്ചതില്‍ നിന്നു
ഏരെ നാള്‍ കൂടി അണിയാന്‍ എടുതതനു‌
വസ്ത്രതെ ..

കൃത്യം
മൂനമത്തെ കുടുക്കില്‍ കുരുങ്ങി
അത് വളഞ്ഞു നീണ്ടു കിടക്കുന്നു.
മുക്കാലും വെളുത്തു

പതിയെ കുനിഞ്ഞു മണത്തു നോക്കിയുരപ്പിച്ചു
ഒരൊറ്റ മുടിയിഴക്ക് പകരാന്‍ കഴിയുന്ന
മുഴുവന്‍ അമ്മ മണതേയും

മുന്പ്
എല്ലായിടത്തും ഉണ്ടായിരുന്നു ഇതു
ചോറില്‍ ,കറിയില്‍
തറയില്‍ ,തുണിയില്‍
സോപ്പില്‍ ,ചീപില്‍ ..

വിരലില്‍ കോര്‍ത്ത്‌ ,മുഖതോടടുപ്പിച്ചു
മണമറിയാതെ ,അറപ്പോടെ അലറുമായിരുന്നു
' മുടിഞ്ഞ മുടി" എന്ന്
ദീനമായൊരു നോട്ടം വന്നു
അതിന്‍ തുമ്പിലെ കുരുക്കില്‍
തൂങ്ങി മരിക്കുമായിരുന്നു ..

ഇപ്പോള്‍
ഞാന്‍ എന്ത് ചെയ്യും ഇതിനെ ?
അഴുക്കു മാത്റം നിറഞ്ഞിടത്
ഒരു അമ്മ മരം
പൊഴിച്ചിട്ടു പോയ
വിശുധതയുടെ
അവസാനത്തെ ഇലയെ ?

(എതിര്‍ ദിശ)