Thursday, November 13, 2008

അദൃശ്യം


ഒന്നുമറിയില്ല നീ
അദൃശ്യമായ കൈകള്‍
നിദ്രയില്‍ കോരിയെടുത്തത് .

നേരമത്രയും നനച്ച
തലയിണ വിട്ടു,
ചുമരുകളും
മേല്‍കൂരയും കടന്നു,
ഇരുളിലെക്കുയരുമ്പോള്
കരഞ്ഞു ഉണങ്ങിയ കണ്ണുകള്‍
ഒന്നു ചിമ്മുക പോലുമില്ല നീ

രാവിന്റെ വിരിപ്പിനു മീതെ
ഭൂമി തൊടാത്ത പട്ടുമെത്തയില്‍
നീയോഴുകി വീഴും.

ഇരുട്ട്
നിമിഷങ്ങള്‍ എണണുബോഴേക്കും
ആതേ കൈകളില്‍ കിടന്നു
സ്വയമറിയാതെ ഞാനുമെതും .
എന്നെ
നിന്നോട് ചേര്ത്തു കിടത്തും
ആതേ കൈകള്‍

മാത്രകള്‍ സ്വച്ചം ,ശാന്തം.

പരസ്പരം ഒട്ടിക്കിടക്കുന്നു
നമ്മളെ പോലെ
എല്ലാ പ്രണയികളും ,
ഭൂമിക്കും,ആകാശത്തിനും ഇടയിലെ
നൂറായിരം പട്ടു മെതതകളില്.

അദൃശ്യമായ,
സുഗന്ധ പൂരിതമായ
ആ കൈകള്‍
ആരുടേതാണ് ?

(എതിര്‍ ദിശ )

Monday, November 10, 2008

മഴയിലലിഞ്ഞവന്‍

മൈതാനത്ത്
കാല്‍പന്തു കളിക്കിടയ്ക്കാണ്
അലറി തെറിച്ചു വന്ന മഴയില്‍
അവന്‍
പഞ്ഞി മിഠായി പോലല്‍ിഞ്ഞത്.

വടക്കേ അതിരിലെ കാനയില്‍
അവന്‍ അലിഞ്ഞു ഒലിചു പോയിട്ടില്ല.

കുളക്കരയിലെ ഏറ്റു മീന്‍ കെണിയില്‍
ശ്വാസം കുരുങ്ങി കിടപ്പില്ല.

കുട്ടികളൊഴുക്കിയ കടലാസ് വഞ്ചിയില്‍
തുഴയെറിഞ്ഞ്
മറുകര പറ്റിയിട്ടില്ല.

മൂനാം രാവില്‍ മിന്നല്‍ തൊട്ടു
കൂണായി ഉയിര്‍ത്തെഴുനെട്ടതും അവനല്ല.

മഴയിലലിഞ്ഞു പോയോരുവനെ തേടി
കൂടുകാരും വീട്ടുകാരും
തിരയാന്‍ ഇനി ഇടം ബാക്കിയില്ല.

അങ്ങകലെ
ഓടു മേഞ്ഞൊരു പുരപ്പുറത്തു
ചരല്‍ കല്ലുപോലവന്‍ പെയ്തിട്ടുണ്ടാകും.
അവനെ കാത്തു
തുറന്നു വെച്ചൊരു ജനല്‍ പാളിക്ക് മുന്നില്‍
അവന്‍ എപ്പോഴെയൊരു
മഴപ്പാട്ടായിട്ടുണ്ടാകും ...

(സാഹിത്യ ലോകം )

Friday, November 7, 2008

മാസ്റ്റര്‍ പീസ്

എന്തൊക്കെ കലര്തിയിട്ടും
ആ നിറം മാത്റം കിട്ടിയില്ല.

ക്യന്വാസിനുള്ളില്
സര് മത പ്രാര്തനാലയങ്ങള്
ഫ്രയ്മിനും രണ്ടു ഇന്ച്ചു മുകളിലായാണ്
അവര് തലയറ്റു കിടക്കുന്നത്.

എല്ലാ അക്രമങ്ങല്കും എതിരെ
ലോക സമക്ഷം,
ഉയര്തിപ്പിടിക്കാവുന്ന ചിത്രത്തില്
ചോരക്കു,
അതെ നിറം തന്നെ വേണ്ടേ?

ചിത്ര ശാലയിലെക് കയറി വന്ന
സുഹൃത്തിന്റെ കഴുത്തില് നിന്നു
നിറം,
ഞാന് വേണ്ടുവോളം എടുത്തതിനെ
ന്യായീകരിക്കാനല്ല ഇത്രയും പറഞ്ഞതു.

കൃത്യതയുള്ള നിറം കൊണ്ടു
ഒരു ചിത്രതിനെത്താവുന്ന പൂര്ണത,
താണ്ടാവുന്ന ഉയരങ്ങള്,
അപാരം തന്നെയെന്ന്
നിങ്ങള് കണ്ടറിഞ്ഞതേല...

ഇപ്പോള് എന്റെ ചിത്റം
ലോക സമാധാനത്തിനായി സമര്പ്പിക്കാവുന്ന
ഒരു മാസ്റ്റര് പീസ് .

(ദേശാഭിമാനി വാരിക)

Wednesday, November 5, 2008

ഓര്‍ക്കുന്നുണ്ടോ?


വന്നു പോയത്...

വരാന്ധയില്‍ നിന്നു
കാണുമായിരുന്നു നീ
എന്നും സമയം തെറ്റാതെ
വീടരുകിലെ പാളതോളം വന്നു
തിരികെ പോകുന്ന
ബോഗികള് നിറയെ പ്രതീക്ഷയുള്ള
ഒരു 'തീ-വണ്ടിയെ

' കാത്തുനിന്നത്...

മഴ തോര്‍ന്നിരുന്നു
മരച്ചുവട്ടില്‍ കാത്തു നില്‍കെ
നിന്റെ വരെവെഴുതി പോയി
കാറ്റ്‌
കണ്ണുകള്‍ പെയ്യും നേരം
അറിഞ്ഞതേയില്ല
മരം പെയ്തത്


മിണ്ടാതിരുന്നത്..

ഒരു കത്തില്‍
ഓര്‍മയായി
നീ മലര്‍ന്നു കിടന്നു
മറുപടിയായി
ഞാന്‍ പടരും മുന്പേ
നിന്റെ കോപ്പയില്‍
ഞാന്‍ കുടിച്ച സ്മൃതികള്‍
ശാസം തരാതെ
കൊന്നു കളഞ്ഞില്ലേ
എന്നെ..

ഇപ്പോള്‍ ഒര്മാകല്‍ക്കെല്ലാം മുകളില്‍
ഒറ്റ ചിറകില്‍ ഞാന്‍ പറക്കുന്നു...
അതില്‍ നിറയെ നിന്റെ
തൂവലുകള്‍...

(എതിര്‍ ദിശ)