Wednesday, December 17, 2008

ഒറ്റ


തനിയെ വീട് കെട്ടി
തനിയെ പാര്‍ക്കുന്നവന്‍.

ആശുപത്രി കിടക്കയില്‍
പഴങ്ങളുമായി വന്നവനെ
തെറി പറഞ്ഞു ഓടിച്ചവന്‍.

എന്തെങ്കിലും വേണോ എന്ന് ചോദിച്ചാല്‍
'നിന്റെ അപ്പന് കൊടുക്ക്‌ ' എന്ന് പറയുന്നവന്‍.

ഒരു തണലിലും നില്‍ക്കാതെ
വെയിലില്‍ നടക്കുന്നവന്‍

ഒരു നാള്‍
കാല് തെന്നി വീഴാനാഞ്ഞപ്പോള്
എന്റെ കയ്യില്‍ തന്നെ
കയറിപ്പിടിച്ചു.

അപ്പോള്‍ അവന്റെ മൂക്കും
റോഡരുകിലെ ചെളിയും തമ്മില്‍
അരയടി മാത്റം അകലം.
'ഇപ്പോഴെങ്കിലും നീ' എണ്ണ മട്ടില്‍
എന്റെ നോട്ടം .

പക്ഷെ
അവന്‍ എന്റെ
കൈ വിടുകയാണ്..
ഭയങ്കരന്‍ ..!

Friday, December 5, 2008

മണ്ണപ്പം

ഉച്ചക്ക്
പുളി മരത്തിന്‍ കീഴെ
ഒറ്റയ്ക്ക്
ഒരു കുട്ടി.

തനിയെ പിണങ്ങി
തനിയെ ചിരിച്ചു
വേരുകള്‍ക്കിടയില്‍ നിന്നും
ആരും കാണാതെടുത്ത മണ്ണ് കൊണ്ടു
അവന്‍ കമഴ്ത്തി വെച്ചു
ഒരു മണ്ണപ്പം

വളരെ പണ്ടു,
പുളിമരത്തിനും മുന്പ്
ഒരു കുട്ടിയെ
എന്നന്നെക്കുമായവിടെ
ഉറക്കി കിടത്തിയിരുന്നു

പുളിമരത്തിന്റെ വേരുകള്‍ക്കും മുന്പ് ,
അവിടെ ഉറച്ചു നിന്ന ഒരമ്മ
അവനിലേക്ക്‌ ആഴ്നിറങ്ങിയിരുനു.

ഉച്ചക്ക്
പുളി മരത്തിന്‍ കീഴെ
ഒറ്റയ്ക്ക്
ഒരു കുട്ടി.

കാക്കക്കും പൂച്ചക്കും
ഏടട്നും കൊടുക്കാതെ
അവന്‍ കമഴ്ത്തി വെച്ച
മന്ണണപ്പത്തില് ഉണ്ടാകുമോ
തനിയെ പിണങ്ങി
തനിയെ ചിരിച്ചു
ഏറെ മുന്‍പെപ്പോഴോ
ഉറങ്ങിപ്പോയ
ഒരു കുട്ടി...

(പച്ച മലയാളം )

Thursday, November 13, 2008

അദൃശ്യം


ഒന്നുമറിയില്ല നീ
അദൃശ്യമായ കൈകള്‍
നിദ്രയില്‍ കോരിയെടുത്തത് .

നേരമത്രയും നനച്ച
തലയിണ വിട്ടു,
ചുമരുകളും
മേല്‍കൂരയും കടന്നു,
ഇരുളിലെക്കുയരുമ്പോള്
കരഞ്ഞു ഉണങ്ങിയ കണ്ണുകള്‍
ഒന്നു ചിമ്മുക പോലുമില്ല നീ

രാവിന്റെ വിരിപ്പിനു മീതെ
ഭൂമി തൊടാത്ത പട്ടുമെത്തയില്‍
നീയോഴുകി വീഴും.

ഇരുട്ട്
നിമിഷങ്ങള്‍ എണണുബോഴേക്കും
ആതേ കൈകളില്‍ കിടന്നു
സ്വയമറിയാതെ ഞാനുമെതും .
എന്നെ
നിന്നോട് ചേര്ത്തു കിടത്തും
ആതേ കൈകള്‍

മാത്രകള്‍ സ്വച്ചം ,ശാന്തം.

പരസ്പരം ഒട്ടിക്കിടക്കുന്നു
നമ്മളെ പോലെ
എല്ലാ പ്രണയികളും ,
ഭൂമിക്കും,ആകാശത്തിനും ഇടയിലെ
നൂറായിരം പട്ടു മെതതകളില്.

അദൃശ്യമായ,
സുഗന്ധ പൂരിതമായ
ആ കൈകള്‍
ആരുടേതാണ് ?

(എതിര്‍ ദിശ )

Monday, November 10, 2008

മഴയിലലിഞ്ഞവന്‍

മൈതാനത്ത്
കാല്‍പന്തു കളിക്കിടയ്ക്കാണ്
അലറി തെറിച്ചു വന്ന മഴയില്‍
അവന്‍
പഞ്ഞി മിഠായി പോലല്‍ിഞ്ഞത്.

വടക്കേ അതിരിലെ കാനയില്‍
അവന്‍ അലിഞ്ഞു ഒലിചു പോയിട്ടില്ല.

കുളക്കരയിലെ ഏറ്റു മീന്‍ കെണിയില്‍
ശ്വാസം കുരുങ്ങി കിടപ്പില്ല.

കുട്ടികളൊഴുക്കിയ കടലാസ് വഞ്ചിയില്‍
തുഴയെറിഞ്ഞ്
മറുകര പറ്റിയിട്ടില്ല.

മൂനാം രാവില്‍ മിന്നല്‍ തൊട്ടു
കൂണായി ഉയിര്‍ത്തെഴുനെട്ടതും അവനല്ല.

മഴയിലലിഞ്ഞു പോയോരുവനെ തേടി
കൂടുകാരും വീട്ടുകാരും
തിരയാന്‍ ഇനി ഇടം ബാക്കിയില്ല.

അങ്ങകലെ
ഓടു മേഞ്ഞൊരു പുരപ്പുറത്തു
ചരല്‍ കല്ലുപോലവന്‍ പെയ്തിട്ടുണ്ടാകും.
അവനെ കാത്തു
തുറന്നു വെച്ചൊരു ജനല്‍ പാളിക്ക് മുന്നില്‍
അവന്‍ എപ്പോഴെയൊരു
മഴപ്പാട്ടായിട്ടുണ്ടാകും ...

(സാഹിത്യ ലോകം )

Friday, November 7, 2008

മാസ്റ്റര്‍ പീസ്

എന്തൊക്കെ കലര്തിയിട്ടും
ആ നിറം മാത്റം കിട്ടിയില്ല.

ക്യന്വാസിനുള്ളില്
സര് മത പ്രാര്തനാലയങ്ങള്
ഫ്രയ്മിനും രണ്ടു ഇന്ച്ചു മുകളിലായാണ്
അവര് തലയറ്റു കിടക്കുന്നത്.

എല്ലാ അക്രമങ്ങല്കും എതിരെ
ലോക സമക്ഷം,
ഉയര്തിപ്പിടിക്കാവുന്ന ചിത്രത്തില്
ചോരക്കു,
അതെ നിറം തന്നെ വേണ്ടേ?

ചിത്ര ശാലയിലെക് കയറി വന്ന
സുഹൃത്തിന്റെ കഴുത്തില് നിന്നു
നിറം,
ഞാന് വേണ്ടുവോളം എടുത്തതിനെ
ന്യായീകരിക്കാനല്ല ഇത്രയും പറഞ്ഞതു.

കൃത്യതയുള്ള നിറം കൊണ്ടു
ഒരു ചിത്രതിനെത്താവുന്ന പൂര്ണത,
താണ്ടാവുന്ന ഉയരങ്ങള്,
അപാരം തന്നെയെന്ന്
നിങ്ങള് കണ്ടറിഞ്ഞതേല...

ഇപ്പോള് എന്റെ ചിത്റം
ലോക സമാധാനത്തിനായി സമര്പ്പിക്കാവുന്ന
ഒരു മാസ്റ്റര് പീസ് .

(ദേശാഭിമാനി വാരിക)

Wednesday, November 5, 2008

ഓര്‍ക്കുന്നുണ്ടോ?


വന്നു പോയത്...

വരാന്ധയില്‍ നിന്നു
കാണുമായിരുന്നു നീ
എന്നും സമയം തെറ്റാതെ
വീടരുകിലെ പാളതോളം വന്നു
തിരികെ പോകുന്ന
ബോഗികള് നിറയെ പ്രതീക്ഷയുള്ള
ഒരു 'തീ-വണ്ടിയെ

' കാത്തുനിന്നത്...

മഴ തോര്‍ന്നിരുന്നു
മരച്ചുവട്ടില്‍ കാത്തു നില്‍കെ
നിന്റെ വരെവെഴുതി പോയി
കാറ്റ്‌
കണ്ണുകള്‍ പെയ്യും നേരം
അറിഞ്ഞതേയില്ല
മരം പെയ്തത്


മിണ്ടാതിരുന്നത്..

ഒരു കത്തില്‍
ഓര്‍മയായി
നീ മലര്‍ന്നു കിടന്നു
മറുപടിയായി
ഞാന്‍ പടരും മുന്പേ
നിന്റെ കോപ്പയില്‍
ഞാന്‍ കുടിച്ച സ്മൃതികള്‍
ശാസം തരാതെ
കൊന്നു കളഞ്ഞില്ലേ
എന്നെ..

ഇപ്പോള്‍ ഒര്മാകല്‍ക്കെല്ലാം മുകളില്‍
ഒറ്റ ചിറകില്‍ ഞാന്‍ പറക്കുന്നു...
അതില്‍ നിറയെ നിന്റെ
തൂവലുകള്‍...

(എതിര്‍ ദിശ)

Thursday, October 23, 2008

നാണം


വെളുത്ത താടിയുഴിഞ്ഞു
ഞാന്‍ വിശന്നിരുന്നു .

എല്ലാം പാകമായപ്പോള്‍
മുന്‍പില്‍ വിരിച്ച വാഴയില കീറില്‍
അവള്‍ വിളംബ്ബി തന്നു
മണല്‍ കൊണ്ടു ചോറ്
ഇല തുണ്ട് കൊണ്ടു തോരന്‍
തെച്ചി പൂവിതള്‍ കൊണ്ടു അച്ചാര്‍

കഴിച്ചു തീര്ന്നു
സ്നേഹത്തോടെ കണ്ണ് ഉഴിഞ്ഞപ്പോള്‍
ഞൊടിയിട പോലും തരാതെ
എന്റെ കവിളില്‍ അവള്‍ പകര്‍ത്തിയെഴുതി
ചുണ്ടുകളെ..

അന്നേരം വീശിയ കാറ്റില്‍
എന്റെ വെളുത്ത താടിയില്‍ നിന്നും
കളി വീടിന്റെ
വാതില്‍ വിടവിലൂടെ
വിട പറഞ്ഞു
മുകളിലേക്ക് പൊങ്ങി പറന്നു പോയി
തുപ്പല്‍ കൊണ്ടു ഒട്ടിച്ചു വെച്ച
അന്ജാര്
അപ്പൂപ്പന്‍ താടികള്‍ ...

( സമയം മാസിക )

Monday, October 20, 2008

കാക്ക പ്പുള്ളി



ഇപ്പോള്‍
തോടുവാനാകും
കവിതയാല്‍ നിന്നെ
ചുണ്ടിലേക്ക്‌ നീട്ടിയെറിഞ്ഞ
വരികള്‍ കൊണ്ടു.

ഓരോ അക്ഷരവും ഓരോ
കാക്ക പ്പുള്ളികളാണ്
നിന്റെ അഴകാര്‍ന്ന ഇടങ്ങളില്‍ നിന്നു ഞാന്‍
വേട്ടയാടി പിടിച്ചത്


ഈ കാലമത്രയും
സൂക്ക്ഷിച്ചു വച്ചിരിക്കയയിരുന്നു.
വരികളില്‍ ഒതുക്കി
മറ്റൊരാളിലേക്ക്
തുളുമ്പി പോകാതെ

നെഞ്ചോടു ചേര്ത്തു പിടിക്ക്
ഈ കവിതയെ

സ്നേഹ മുദ്രകളായി
അടര്‍ത്തി എടുക്കാന്‍ ആകാത്ത വിധം
നിന്റെ
ഉടലഴകില്‍
പതിപ്പിച്ചു തരികയാണ്
ഓരോ അക്ഷരത്തെയും
കറുകറുത്ത പുള്ളികളായി

കണ്ടോ?
നീ ഇപ്പോള്‍
കാക്കപുള്ളികളാല്‍ എഴുതപ്പെട്ട
ഒരു മനോഹര കവിത

ഇതു
കവിതയോഴിഞ്ഞു
ശൂന്യമായ
വെറും
കടലാസ്...


മുടിയിഴ

ഒതുക്കി
വെച്ചതില്‍ നിന്നു
ഏരെ നാള്‍ കൂടി അണിയാന്‍ എടുതതനു‌
വസ്ത്രതെ ..

കൃത്യം
മൂനമത്തെ കുടുക്കില്‍ കുരുങ്ങി
അത് വളഞ്ഞു നീണ്ടു കിടക്കുന്നു.
മുക്കാലും വെളുത്തു

പതിയെ കുനിഞ്ഞു മണത്തു നോക്കിയുരപ്പിച്ചു
ഒരൊറ്റ മുടിയിഴക്ക് പകരാന്‍ കഴിയുന്ന
മുഴുവന്‍ അമ്മ മണതേയും

മുന്പ്
എല്ലായിടത്തും ഉണ്ടായിരുന്നു ഇതു
ചോറില്‍ ,കറിയില്‍
തറയില്‍ ,തുണിയില്‍
സോപ്പില്‍ ,ചീപില്‍ ..

വിരലില്‍ കോര്‍ത്ത്‌ ,മുഖതോടടുപ്പിച്ചു
മണമറിയാതെ ,അറപ്പോടെ അലറുമായിരുന്നു
' മുടിഞ്ഞ മുടി" എന്ന്
ദീനമായൊരു നോട്ടം വന്നു
അതിന്‍ തുമ്പിലെ കുരുക്കില്‍
തൂങ്ങി മരിക്കുമായിരുന്നു ..

ഇപ്പോള്‍
ഞാന്‍ എന്ത് ചെയ്യും ഇതിനെ ?
അഴുക്കു മാത്റം നിറഞ്ഞിടത്
ഒരു അമ്മ മരം
പൊഴിച്ചിട്ടു പോയ
വിശുധതയുടെ
അവസാനത്തെ ഇലയെ ?

(എതിര്‍ ദിശ)