Monday, November 10, 2008

മഴയിലലിഞ്ഞവന്‍

മൈതാനത്ത്
കാല്‍പന്തു കളിക്കിടയ്ക്കാണ്
അലറി തെറിച്ചു വന്ന മഴയില്‍
അവന്‍
പഞ്ഞി മിഠായി പോലല്‍ിഞ്ഞത്.

വടക്കേ അതിരിലെ കാനയില്‍
അവന്‍ അലിഞ്ഞു ഒലിചു പോയിട്ടില്ല.

കുളക്കരയിലെ ഏറ്റു മീന്‍ കെണിയില്‍
ശ്വാസം കുരുങ്ങി കിടപ്പില്ല.

കുട്ടികളൊഴുക്കിയ കടലാസ് വഞ്ചിയില്‍
തുഴയെറിഞ്ഞ്
മറുകര പറ്റിയിട്ടില്ല.

മൂനാം രാവില്‍ മിന്നല്‍ തൊട്ടു
കൂണായി ഉയിര്‍ത്തെഴുനെട്ടതും അവനല്ല.

മഴയിലലിഞ്ഞു പോയോരുവനെ തേടി
കൂടുകാരും വീട്ടുകാരും
തിരയാന്‍ ഇനി ഇടം ബാക്കിയില്ല.

അങ്ങകലെ
ഓടു മേഞ്ഞൊരു പുരപ്പുറത്തു
ചരല്‍ കല്ലുപോലവന്‍ പെയ്തിട്ടുണ്ടാകും.
അവനെ കാത്തു
തുറന്നു വെച്ചൊരു ജനല്‍ പാളിക്ക് മുന്നില്‍
അവന്‍ എപ്പോഴെയൊരു
മഴപ്പാട്ടായിട്ടുണ്ടാകും ...

(സാഹിത്യ ലോകം )

1 comment:

വരവൂരാൻ said...

വളരെ വിത്യസ്തമായ ചിന്തയുടെ രചനകൾ, എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌